Thu. Apr 25th, 2024
കോട്ടയം:

മാലാഖയുടെ തൂവെള്ള വസ്ത്രത്തിൽനിന്ന്, കാക്കിയണിഞ്ഞ് ഓട്ടോഡ്രൈവറുടെ സീറ്റിലേക്ക് കയറുമ്പോൾ താൻ കടന്നുപോകേണ്ട വഴിത്താരകളായിരുന്നു ജെസിയുടെ മനസ്സിൽ. അന്ന് സ്ത്രീകൾ ഈ രംഗത്തേക്ക് കടന്നുവരുന്നതേയുള്ളൂ. ആണുങ്ങളെപ്പോലെ ഓട്ടോ ഓടിക്കാനും ആണുങ്ങൾ മാത്രമുള്ള സ്റ്റാൻഡിൽ ജോലി ചെയ്യാനും തനിക്കാവുമോ എന്നെല്ലാം ചിന്തിച്ചുകൂട്ടി. ഒടുവിൽ, പ്രാരബ്ധങ്ങളേറെയുള്ള ജീവിതവഴിയിൽ ജെസിക്ക് തണലാവുകയാണ് ‘മണിക്കുട്ടി’ എന്ന ഓട്ടോറിക്ഷ.

തിരുവഞ്ചൂർ പ്ലാത്തറയിൽ ജെസി ജോയി (ഗിരിജ) നഴ്സായാണ് തൊഴിൽമേഖലയിലേക്ക് കടന്നത്. ജോലിയുടെ ഭാഗമായി രാത്രി മാറിനിൽക്കേണ്ടിവരുന്നതും കുഞ്ഞുങ്ങൾക്ക് സുഖമില്ലാത്തപ്പോൾ പെട്ടെന്ന് അവധിയെടുക്കാൻ പറ്റാത്തതും മൂലം ജോലി ഉപേക്ഷിച്ചു. എന്നാൽ, എന്തെങ്കിലും വരുമാനം കണ്ടെത്താനുള്ള ശ്രമം തുടർന്നു.

ഓട്ടോറിക്ഷ ഓടിക്കാമെന്ന് ആലോചിച്ചപ്പോഴേ പലരും നിരുത്സാഹപ്പെടുത്തി. രാത്രി ഓട്ടം പോകേണ്ടിവരും, സ്റ്റാൻഡിൽ ആണുങ്ങൾ മാത്രമാണ് എന്നൊക്കെ. എന്നാൽ, കൂലിപ്പണിക്കാരനായ ഭർത്താവ് ജോയി കൂടെനിന്ന് ധൈര്യം നൽകി.

ഡ്രൈവിങ് പഠിച്ച് ലൈസൻസെടുത്തു കഴിഞ്ഞപ്പോൾ ഓട്ടോ വാങ്ങിക്കാൻ പണമില്ല. പണയം വെക്കാൻ ആകെയുള്ളത് മൂന്നുസെൻറ് സ്ഥലം മാത്രം. എസ് ബി ടിയിൽനിന്ന് വായ്പ കിട്ടി. ഏഴുവർഷം കൊണ്ട് അടച്ചുതീർക്കണമെന്നായിരുന്നു വ്യവസ്ഥ. അങ്ങനെ ‘മണിക്കുട്ടി’ സ്വന്തമായപ്പോൾ ഓട്ടം കിട്ടുമോ, വായ്പ തിരിച്ചടക്കാൻ കഴിയുമോ എന്നൊക്കെയായി ആധി.

അന്ന് മക്കളെ ഓട്ടോയിലാണ് സ്കൂളിൽ വിട്ടിരുന്നത്. അവരെ തൻ്റെ ഓട്ടോയിൽ കൊണ്ടുവിടാൻ തുടങ്ങിയപ്പോൾ ആ പൈസ ലാഭം. മറ്റു കുട്ടികളെ കൂടി കിട്ടിയതോടെ ഓട്ടം ട്രാക്കിലായി. ഏഴുവർഷം കൊണ്ട് തീർക്കേണ്ട വായ്പ അഞ്ചുവർഷം കൊണ്ടുതന്നെ അടച്ചുതീർത്തു.