Wed. Apr 24th, 2024
തിരുവനന്തപുരം:

രാത്രിയില്‍ അപകടത്തില്‍പെട്ട് റോഡില്‍ ചോരയൊലിച്ച് കിടന്നയാള്‍ക്ക് രക്ഷകനായി ജില്ല ജഡ്ജി. വെള്ളിയാഴ്ച രാത്രി എട്ടോടെ വഴുതക്കാട് ജങ്ഷന് സമീപമായിരുന്നു അപകടം. ബൈക്ക് യാത്രികനായിരുന്ന മെഡിക്കല്‍ കോളജ് ചാലക്കുഴി സ്വദേശി അജില്‍കുമാര്‍ (46) ആണ് അപകടത്തില്‍പെട്ടത്.

തലക്ക് പരിക്കേറ്റ് കിടന്നയാളെ ജില്ല ജഡ്ജി കൃഷ്ണകുമാര്‍ തൻെറ കാറില്‍ ആശുപത്രിയിലെത്തിച്ചു. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ് അജില്‍കുമാര്‍ ഏറെനേരം റോഡില്‍ കിടന്നു.

അതുവഴി കടന്നുപോയ ജഡ്ജി സംഭവം കണ്ട് വാഹനം നിര്‍ത്തുകയായിരുന്നു. ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തില്‍ അജിൽകുമാറിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കേറ്റ ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

By Divya