Tue. Apr 23rd, 2024

മലപ്പുറം:

ജില്ലയിലെ ജനങ്ങളുടെ മനസ്സിൻറെ വിശാലതയും ഉദാരമനസ്കതയും ചൂഷണം ചെയ്തു സംസ്ഥാന സർക്കാർ ഉത്തരവാദിത്തങ്ങളിൽനിന്ന് ഒളിച്ചോടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കൊവിഡ് മൂലമുള്ള പ്രയാസങ്ങൾ സംസ്ഥാനത്തെ മുഴുവൻ ജില്ലകളും ഒരുപോലെ അനുഭവിക്കുകയാണ്.

മറ്റ് ജില്ലകളിൽ ചികിത്സക്കും രോഗപ്രതിരോധത്തിനും ആവശ്യമായ സജ്ജീകരണങ്ങൾ സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചു ചെയ്യുമ്പോൾ ജില്ലയിൽ മാത്രം ജനങ്ങളിൽനിന്ന് സംഭാവന സമാഹരിച്ച് നടത്തേണ്ടിവരുന്നത് കടുത്ത വിവേചനമാണ്.

ജനങ്ങളുടെ ജീവൻ നിലനിർത്താൻ ആവശ്യമായ പ്രാണവായു ലഭ്യമാക്കേണ്ടത് സർക്കാറിൻറെ ഉത്തരവാദിത്തമാണ്. ജില്ല കലക്ടർ ചികിത്സ സൗകര്യങ്ങൾ ഒരുക്കാൻ ജനങ്ങളോട് പണം ആവശ്യപ്പെടുന്നത് ഭരണ നിർവഹണത്തിലെ വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.