Fri. Mar 29th, 2024

തിരൂരങ്ങാടി:

ചെമ്മാട് ഹജൂര്‍ കച്ചേരിയിലെ ജില്ല പൈതൃക മ്യൂസിയം ശിലാസ്ഥാപനം കഴിഞ്ഞ് അഞ്ച് മാസമായിട്ടും നിര്‍മാണം തുടങ്ങിയില്ല. കെട്ടിടം സംരക്ഷിക്കുന്നതിനായി ചുമതലപ്പെടുത്തിയ ജീവനക്കാരനെ സര്‍ക്കാര്‍ പിന്‍വലിച്ചു.

കഴിഞ്ഞ ആഴ്ചയിലാണ് ഇവിടെ നിയമിതനായ കൊല്ലം സ്വദേശിയെ പിന്‍വലിച്ചത്. കാലാവധി തീര്‍ന്നതിനാലാണ് പിന്‍വലിച്ചതെന്ന് അധികൃതര്‍ പറയുന്നതെങ്കിലും കരാറടിസ്ഥാനത്തിലുള്ള തൊഴിലാളികള്‍ക്ക് പുതുക്കി നല്‍കാത്തത് നിര്‍മാണം അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണെന്നാണ് ആരോപണം.