Thu. Apr 18th, 2024
തിരുവനന്തപുരം:

കേരളം ആര് ഭരിക്കണമെന്ന് ജനം വിധിയെഴുതുന്ന നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച് ഏഴ് മണിക്കൂർ പിന്നിടുേമ്പാൾ കനത്ത പോളിങ്. സംസ്ഥാനതലത്തിൽ പോളിങ് ശതമാനം 52.41 കടന്നു. പുരുഷൻമാർ – 54.31 %, സ്ത്രീകൾ – 50.63%,ട്രാൻസ് ജെൻഡർ- 23.87% എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം.

ഏതാനും ബൂത്തുകളിൽ രാവിലെ വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയത്ഒഴിച്ചാൽമറ്റ്അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായിട്ടില്ല. ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. തിരുവല്ല വള്ളംകുളത്തും കോട്ടയം ചവിട്ടുവരിയിലും വോട്ടർമാർ കുഴഞ്ഞ് വീണ് മരിച്ചു.

വള്ളംകുളം തെങ്ങുംതറ വീട്ടിൽ ഗോപിനാഥ കുറുപ്പ് (65) ആണ് തിരുവല്ലയിൽ മരിച്ചത്. വള്ളംകുളം ഗവ.യുപി സ്കൂളിലെ 83-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യുവാൻ ക്യൂ നിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കോട്ടയത്ത് ചവിട്ടുവരി നട്ടാശ്ശേരി സ്വദേശി അന്നമ്മ ദേവസ്യ (74) ആണ് മരിച്ചത്.

രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലായി 957 സ്ഥാനാർഥികളാണ് ഇക്കുറി വിധിതേടുന്നത്. 1.32 കോടി പുരുഷന്മാരും 1.41 കോടി വനിതകളും 290 ട്രാൻസ്ജൻഡറും ഉൾപ്പടെ 2.74 കോടി (2,74,46,039) വോട്ടർമാരാണ് ഇക്കുറി വിധിയെഴുതുന്നത്.

By Divya