Fri. Mar 29th, 2024
കോഴിക്കോട്:

ബേപ്പൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ പിഎം നിയാസിന്‍റെ തിരഞ്ഞെടുപ്പ് സമാപന പ്രചരണം തടഞ്ഞ് പോലീസ്. ഫറോക്ക് സിഐ അലവി പ്രചരണത്തിനിടയിലേക്ക് കടന്നു വന്ന്  സ്ഥാനാർത്ഥി സംസാരിക്കുന്ന  മൈക്ക് ഓഫാക്കി  വാഹനം  മാറ്റിയിടാൻ നിർബന്ധിച്ചതായാണ് പരാതി.   

വാഹനം മാറ്റി പകരം എൽഡിഎഫ് സ്ഥാനാർത്ഥിയായ മുഖ്യമന്ത്രിയുടെ മരുമകന്‍റെ വാഹനം വെക്കാൻ പോലീസ് ഒത്താശ ചെയ്ത് കൊടുക്കുകയും  ചെയ്തതായും പരാതി. ആറര മണിയോടെ ഫറോക്ക് ടൗണിലാണ് പോലീസിസ് ഇത്തരം ഇടപെടല്‍ നടത്തിയതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആരോപിക്കുന്നു. 

യുഡിഎഫ് പ്രവർത്തകരോട് വളരെ മോശമായ  രീതിയിൽ സിഐ തെറി പറഞ്ഞതായും പരാതിയുണ്ട്. സിപിഎമ്മുകാർക്ക് അനർഹമായി അവിടെ പൊതുയോഗം നടത്താനുള്ള സൗകര്യം കൊടുത്ത പൊലീസുകാർ അതേ അവസരത്തിൽ യുഡിഎഫ് പ്രവർത്തകരുടെ പ്രചരണ വാഹനം അവിടെ നിന്നും നിർബന്ധിച്ച്പറഞ്ഞയക്കുകയായിരുന്നു പോലീസ്. മനപൂർവം സംഘർഷം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. 

യുഡിഎഫ് പ്രവർത്തകർ സംയമനം പാലിച്ചത് കൊണ്ട് മാത്രമാണ് സംഘർഷം ഇവിടെ ഒഴിവായത്. ഇതിനെതിരായി യുഡിഎഫ് സ്ഥാനാർത്ഥി പിഎം നിയാസ് പൊലീസ് ചീഫിന് പരാതി നൽകി.

By Divya