Wed. Apr 24th, 2024

എറണാകുളം ജില്ലയിലെ പ്രാധാന്യമേറിയ ഒരു മണ്ഡലമാണ് ആലുവ. ജില്ലയിൽ യുഡിഎഫിന് മുൻതൂക്കമുള്ളത് മണ്ഡലംകൂടിയാണിത്. ആലുവ മുനിസിപ്പാലിറ്റി, ആലുവ താലൂക്കിൽ സ്ഥിതിചെയ്യുന്ന ചെങ്ങമനാട്, ചൂർണ്ണിക്കര, എടത്തല, കാഞ്ഞൂർ, കീഴ്മാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകൾ അടങ്ങിയതാണ് ആലുവ നിയമസഭാമണ്ഡലം. കോൺഗ്രസ്സിനും യുഡിഎഫിനും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് എറണാകുളം ജില്ലയിലെ സ്ഥിതി ചെയ്യുന്ന ആലുവ നിയോജകമണ്ഡലം.

1957-ൽ രൂപീകരണത്തിന് ശേഷം പതിനഞ്ച് തിരഞ്ഞെടുപ്പുകൾ നടന്ന മണ്ഡലത്തിൽ രണ്ട് തവണ മാത്രമാണ് ഇടതു മുന്നണിക്ക് വിജയിക്കാനായിട്ടുള്ളു. 1957 മുതൽ 1967 വരെ കോൺഗ്രസ്സിലെ ടി ഒ ബാവയും, ടി ഒ ചാക്കോയും, വി പി മരക്കാരും മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം 1967-ലെ തിരഞ്ഞെടുപ്പിൽ 9618 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ എം കെ എ അഹമ്മദ് വിജയിക്കുകയായിരുന്നു.

എന്നാൽ 1970-ൽ നടന്ന തിരഞ്ഞെടുപ്പിൽ അഹമ്മദിനെ തോല്പിച്ച് 2124 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ്സിന്റെ എ എ കൊച്ചുണ്ണി മണ്ഡലം തിരികെ പിടിച്ചു. തുടർന്ന് ഒരു കാലയളവ് കോൺഗ്രസ് നേതാവ് ടി എച്ച് മുസ്തഫയും, അതിനുശേഷം തുടർച്ചയായി ഇരുപത്തിയാറ് വർഷം യുഡിഎഫിൽ നിന്ന് കെ മുഹമ്മദാലിയും മണ്ഡലത്തെ പ്രതിനിധീകരിച്ചു. മുഹമ്മദാലിയാണ് ആലുവ മണ്ഡലത്തിൽ നിന്ന് ഏറ്റവും അധികം ഭൂരിപക്ഷം നേടി ജയിച്ച സ്ഥാനാർത്ഥി.

ഥി 2001-ൽ ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാർത്ഥിയായ കെ കെ സജിതയ്‌ക്കെതിരെ നേടിയ 19680 വോട്ടുകളുടെ ഭൂരിപക്ഷമാണത്. എന്നാൽ 2006-ലെ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായ എ എം യൂസഫ് മുഹമ്മദാലിയെ 4366 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോല്പിച്ച് ആലുവയിൽനിന്നുള്ള ആദ്യ സിപിഎം എംഎൽഎ എന്ന ചരിത്രം സൃഷ്ടിച്ചു. നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫ് യുവനേതാവായ അൻവർ സാദത്തിനെ സ്ഥാനാർത്ഥിയാക്കുകയും 13214 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്തുകയും ചെയ്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പിലും അൻവർ സാദത്തുതന്നെയായിരുന്നു യുഡിഎഫ് മത്സരാർത്ഥി. ആ വർഷം മുഹമ്മദാലിയുടെ റെക്കോർഡ് ഭൂരിപക്ഷത്തിനു തൊട്ടു പിന്നിലായി സിപിഎമ്മിന്റെ വി സലീമിനെക്കാൾ 18835 വോട്ടുകൾ നേടി വിജയിച്ചു. കേരള നിയമസഭയിൽ 1967-ൽ സപ്തകക്ഷി മുന്നണിയും 1970-ലും 1977-ലും സിപിഐ ഉൾപ്പെടുന്ന ഐക്യ മുന്നണിയും, 1980-ൽ കോൺഗ്രസ് (യു) അടങ്ങുന്ന എൽഡിഎഫുമാണ് ഭരണത്തിൽ ഇരുന്നത്.

സിറ്റിങ് എംഎൽഎ അൻവർ സാദത്തിനെ തന്നെയാണ് യുഡിഎഫ് ഇത്തവണയും മണ്ഡലത്തിൽ പരീക്ഷിക്കുന്നത്. എന്നാൽ എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം സ്ഥാനാർത്ഥികളെ മാറിമാറി പരീക്ഷിച്ചിട്ടും വിജയം നിലനിർത്താൻ കഴിയാത്ത ഒരു മണ്ഡലമാണിത്.

അതേ സമയം സ്ഥാനാർത്ഥി നിർണയത്തിൽ കാര്യമായ അനിശ്ചിതത്വത്തിനൊക്കെ ഒടുവിൽ 1980 മുതൽ 2006 വരെ തുടർച്ചയായി ആലുവയുടെ ജനപ്രധിനിധിയായിരുന്ന കോൺഗ്രസ് നേതാവ് കെ മുഹമ്മദാലിയുടെ മരുമകളും ആര്‍ക്കിടെക്ടുമായ ഷെല്‍ന നിഷാദിനെയാണ് അൻവറിനെതിരെ എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. എൻഡിഎ മുന്നണിയിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റായ എം എൻ ഗോപിയാണ് മത്സരരംഗത്തുള്ളത്.

മണ്ഡലം രൂപം കൊണ്ടതിനു ശേഷം നടന്ന 15 തിരഞ്ഞെടുപ്പുകളിൽ 1967‑ൽ സപ്തകക്ഷി മുന്നണിയും 70‑ലും 77 ലും സിപിഐ ഉൾപ്പെടുന്ന ഐക്യമുന്നണിയും 80‑ൽ യു കോൺഗ്രസ് അടങ്ങുന്ന എൽഡിഎഫും 2006‑ൽ ഇന്നത്തെ രീതിയിൽ നിന്നു വ്യത്യസ്തമായി കേരള കോൺഗ്രസ്സില്ലാത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമാണ് വിജയം കണ്ടത്. ബാക്കി 11 തിരഞ്ഞെടുപ്പുകളിലും മണ്ഡലം യുഡിഎഫിനോടൊപ്പമായിരുന്നു. 2016 ൽ 18835 വോട്ടിന്റെയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 32103 വോട്ടിന്റെയും ഭൂരിപക്ഷം യുഡിഎഫിനു ലഭിച്ചെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെത്തിയതോടെ ചിത്രം മാറി. വെറും 365 വോട്ട് മാത്രമാണ് യുഡിഎഫിന് ഇടതുപക്ഷത്തെക്കാൾ മണ്ഡലത്തിൽ കൂടുതൽ നേടാനായത്. ഈ സ്ഥിതി യുഡിഎഫ് പാളയത്തിൽ പൊതുവെ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

2011 മുതലുള്ള വോട്ട് വിഹിതത്തിന്റെ വിശകലനത്തിൽ യുഡിഎഫിനും എൽഡിഎഫിനും കുറവുണ്ടായി. 2006 ൽ 47.66 ശതമാനത്തിൽ നിന്ന് അതിന്റെ സ്ഥാനാർത്ഥിയായ യൂസഫ് വിജയികളായപ്പോൾ എൽഡിഎഫ് വോട്ട് വിഹിതം 2011 ൽ 39.9 ശതമാനമായി കുറഞ്ഞു, 2016 ൽ ഇത് 34.56 ശതമാനമായി കുറഞ്ഞു.

2011 ൽ 50.24 ശതമാനത്തിൽ നിന്ന് 2016 ൽ 47.39 ശതമാനമായി കുറഞ്ഞതിനാൽ കോൺഗ്രസ്സിനും ആശങ്കപ്പെടേണ്ട കാര്യമുണ്ട്.

നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻ‌ഡി‌എ) 2011 ലെ തിരഞ്ഞെടുപ്പിന് ശേഷം ക്രമേണ വോട്ടവകാശം വർദ്ധിപ്പിച്ചു. 2011 ലെ 6.46 ശതമാനത്തിൽ നിന്ന് സഖ്യത്തിന്റെ വോട്ട് വിഹിതം 2016 ൽ 13.19 ശതമാനമായി ഇരട്ടിയായി.

അവസാന ഡിലിമിറ്റേഷൻ ആലുവയുടെ രൂപരേഖയിൽ മാറ്റം വരുത്തി, എലൂർ, എഡയാർ വ്യവസായ മേഖലകൾ, കടുങ്കല്ലൂർ ഗ്രാമപഞ്ചായത്ത്, കളമശ്ശേരി മുനിസിപ്പാലിറ്റി എന്നിവയിൽ നിന്ന് വ്യതിചലിച്ചതിനുശേഷം അതിന്റെ വ്യവസായ നഗര പദവി നഷ്ടപ്പെട്ടു. ഈ വിഭാഗത്തിൽ ഇപ്പോൾ ആലുവ മുനിസിപ്പാലിറ്റി, ചെങ്ങമനാട്, ചൂർണിക്കര, എതത്തല, കാഞ്ചൂർ, കീഴ്മാട്, നെടുമ്പശ്ശേരി, ശ്രീമൂലനഗരം എന്നിവ ഉൾപ്പെടുന്നു.