Fri. Mar 29th, 2024
തൃശൂർ:

തപാൽ വോട്ടിന് അർഹതയുള്ളവരുടെ പട്ടികയിൽ 80 വയസ്സിന് മുകളിലുള്ളവരെ ഉൾപ്പെടുത്തി മാർഗരേഖയിറങ്ങി. ഭിന്നശേഷിക്കാർ, കൊവിഡ് സ്ഥിരീകരിച്ചവർ/സംശയത്തിലുള്ളവർ, ക്വാറൻറീനിലുള്ളവർ, 80 വയസ്സിനു മുകളിലുള്ള സമ്മതിദായകർ എന്നിവർ വിജ്ഞാപന തീയതിക്ക് അഞ്ച് ദിവസത്തിനുള്ളിൽ തപാൽ വോട്ടിന് അപേക്ഷിക്കണമെന്ന് വ്യാഴാഴ്ച ഇറങ്ങിയ മാർഗരേഖയിൽ അധികൃതർ വ്യക്തമാക്കി.

അപേക്ഷയുടെ നിജസ്ഥിതി തൃപ്തിപ്പെട്ടാൽ വരണാധികാരിക്ക് തുടർനടപടി സ്വീകരിക്കാം. കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ടാണ് തപാൽ വോട്ടെങ്കിൽ ചികിത്സ സർട്ടിഫിക്കറ്റും ഭിന്നശേഷി വോട്ടാണെങ്കിൽ ബെഞ്ച് മാർക്ക് സർട്ടിഫിക്കറ്റും ബാലറ്റിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കണം.

അപേക്ഷകർ വോട്ടർ പട്ടികയിലുള്ളവരാണെന്ന് വരണാധികാരി സ്ഥിരീകരിച്ച് ബാലറ്റ് പേപ്പർ നൽകാൻ നടപടി സ്വീകരിക്കണം. തപാൽ ബാലറ്റ് അനുവദിക്കുന്നവരുടെ അച്ചടിച്ച പട്ടിക അംഗീകൃത രാഷ്ട്രീയ പാർട്ടി സ്ഥാനാർഥികൾക്ക് നൽകണം. പോളിങ് ഉദ്യോഗസ്ഥർ ബാലറ്റ് പേപ്പർ നൽകാനെത്തുന്ന ദിവസവും സമയവും വോട്ടർമാരെ മുൻകൂട്ടി അറിയിക്കും. തുടർന്ന് നടപടികൾക്കായി പോളിങ് ഉദ്യോഗസ്ഥരുടെ ടീം രൂപവത്കരിക്കാം.

അന്ധതയും ശാരീരിക അവശതയുമുള്ള വോട്ടർമാരാണെങ്കിൽ മാത്രം സമ്മതിദാനം രേഖപ്പെടുത്താൻ മുതിർന്ന ആളെ അനുവദിക്കാമെന്നാണ് സർക്കുലറിലുള്ളത്. തപാൽ വോട്ടുമായി പോകുന്ന ഉദ്യോഗസ്ഥർക്ക് പൊലീസ് സംരക്ഷണം നൽകും.

By Divya