Tue. Apr 23rd, 2024
വാഷിംഗ്ടണ്‍:

പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ പേരില്‍ അമേരിക്കയില്‍ പൊലീസ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ജോര്‍ജ് ഫ്‌ളോയിഡ് ജസ്റ്റിസ് ഇന്‍ പൊലീസിങ്ങ് ആക്ട് പാസാക്കി. യു എസ് ജനപ്രതിനിധി സഭയിലാണ് നിയമം പാസായത്.

രണ്ട് ഡെമോക്രാറ്റുകള്‍ ബില്ലിനെ എതിര്‍ത്ത് സഭയില്‍ വോട്ട് രേഖപ്പെടുത്തി. ജാരദ് ഗോള്‍ഡനും, റോണ്‍ കിന്‍ഡുമാണ് ബില്ലിനെ എതിര്‍ത്തത്.ബില്ലിന് അനുകൂലമായി ഒരു റിപ്പബ്ലിക്കന്‍ പ്രതിനിധിയും വോട്ട് ചെയ്തു. ലാന്‍സ് ഗൂഡനാണ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്.

താന്‍ തെറ്റായ ബട്ടണ്‍ അമര്‍ത്തിപ്പോയി എന്നാണ് വോട്ടെടുപ്പിന് പിന്നാലെ ഗുഡന്‍ ട്വീറ്റ് ചെയ്തത്. വോട്ട് പിന്‍വലിക്കണമെന്ന് സഭയില്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്വാസം മുട്ടിക്കുന്ന വിധത്തില്‍ ഒരാളുടെ കഴുത്തില്‍ ചുറ്റിപ്പിടിക്കുന്ന തരത്തിലുള്ള ചോക്ക് ഹോള്‍ഡുകളെ നിരോധിക്കുകയും വംശീയവും മതപരവുമായ വിദ്വേഷ പ്രവൃത്തിക്കളെ അവസാനിപ്പിക്കാനുമാണ് ജോര്‍ജ് ഫ്‌ളോയിഡ് നിയമം പ്രധാനമായി ലക്ഷ്യമിടുന്നത്.

പൊലീസിന്റെ ദുരാചാരങ്ങള്‍ കണ്ടെത്തുന്നതിന് ഒരു ദേശീയ ഡാറ്റാബേസ് സ്ഥാപിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

By Divya