Wed. Apr 24th, 2024

 

ഡൽഹി:

എസ്എൻസി ലാവലിൻ കേസ് വീണ്ടും മാറ്റിവച്ചു. ഏപ്രിൽ ആറിലേക്കാണ് കേസ് മാറ്റിയത്. ഇന്ന് തന്നെ കേസ് കേട്ടുകൂടേ എന്ന് കോടതി ചോദിച്ചെങ്കിലും സിബിഐ അഭിഭാഷകന്റെ അഭ്യർത്ഥന മാനിച്ച് ഏപ്രിൽ ആറിലേക്ക് കേസ് മാറ്റുകയായിരുന്നു.

സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭാവമാണ് കേസ് നീട്ടിവെക്കാൻ കാരണം. ജനുവരി 12-ന് കേസ് പരിഗണിച്ചപ്പോഴും തുഷാർ മെഹ്ത ഹാജരായിരുന്നില്ല. മാർച്ച് മാസത്തിലെ ഏതെങ്കിലും തീയതിയാണ് ചോദിച്ചതെങ്കിലും ആ സമയത്ത് മറ്റൊരു പ്രധാനപ്പെട്ട കേസുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് സുപ്രീം കോടതിയിൽ നിന്ന് കേസിൽ എന്തെങ്കിലും തീരുമാനം വരാനുള്ള സാധ്യതയും മങ്ങി.

2017-ൽ സുപ്രീംകോടതിയിലെത്തിയ കേസ് 26 തവണ കോടതി  പരിഗണിച്ചിരുന്നു. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

https://www.youtube.com/watch?v=hrizeroy22g

By Athira Sreekumar

Digital Journalist at Woke Malayalam