Fri. Mar 29th, 2024
കുവൈത്ത് സിറ്റി:

കുവൈത്തിൽ ഭാഗിക പൊതുമാപ്പ് മാർച്ച് രണ്ടുവരെ നീട്ടി. 2020 ജനുവരി ഒന്നിനുമുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് താമസരേഖ നിയമവിധേയമാക്കാനുള്ള അവസരമാണ് മാർച്ച് രണ്ടുവരെ നീട്ടിനൽകിയത്. ഭാഗിക പൊതുമാപ്പ് കാലാവധി കഴിഞ്ഞാൽ വ്യാപക പരിശോധനക്ക് ആഭ്യന്തര മന്ത്രാലയം  ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്.
ഡിസംബറിൽ ഒരുമാസം നൽകിയ പ്രത്യേക അവസരം ആദ്യം ജനുവരി 31 വരെയും ഇപ്പോൾ വീണ്ടും നീട്ടിനൽകിയതാണ്. എന്നിട്ടും ഉപയോഗപ്പെടുത്താതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ പഴുതടച്ചുള്ള പരിശോധനയിലൂടെ പിടികൂടി നാടുകടത്താനാണ് തീരുമാനം. 1,80,000 പേർ രാജ്യത്ത് അനധികൃത താമസക്കാരായി ഉണ്ട് എന്നാണ് ആഭ്യന്തരമന്ത്രാലയത്തിെൻറ കണക്കുകൾ.
ഭാഗിക പൊതുമാപ്പ് 3500ൽ താഴെ പേർ മാത്രമേ ഉപയോഗപ്പെടുത്തിയിട്ടുള്ളൂ. പലതവണ അവസരം നൽകിയിട്ടും പ്രയോജനപ്പെടുത്താതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരോട് ഇനി ദയ കാണിക്കേണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയത്തിെൻറ തീരുമാനം. ഇനിയും അവസരം നൽകിയാലും ഇത്തരക്കാർ സ്വയം തിരിച്ചുപോകാൻ തയാറാകില്ലെന്നാണ് അധികൃതരുടെ നിഗമനം

By Divya