Sat. Apr 20th, 2024

കൊച്ചി ∙ വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിയിൽ ഐഎഎസ് ഉദ്യോഗസ്ഥരും സ്വപ്ന സുരേഷും കൂട്ടാളികളും ഉൾപ്പെടെ ക്രമക്കേട് നടത്തിയെന്നാണു വെളിപ്പെടുന്നതെന്നും സിബിഐ അന്വേഷണം തുടരാമെന്നും ഹൈക്കോടതി. സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷനും നിർമാണക്കമ്പനിയായ യൂണിടാക്കും നൽകിയ ഹർജികളാണു തള്ളിയത്. ലൈഫ് മിഷൻ സിഇഒയ്ക്കെതിരായ അന്വേഷണവും തുടരും. ഒക്ടോബറിൽ സിഇഒയ്ക്കെതിരായ സിബിഐ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, പി.എസ്. സരിത്, യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, കൂട്ടാളികൾ എന്നിവരുമായി ചേർന്ന് പദ്ധതിയുടെ നടത്തിപ്പിൽ ഐഎഎസ് ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തിയെന്നാണു വെളിപ്പെടുന്നതെന്നു ജസ്റ്റിസ് പി.സോമരാജൻ നിരീക്ഷിച്ചു. എന്നാൽ ഇവർ ചെയ്ത തെറ്റുകളുടെ ബാധ്യത മുഖ്യമന്ത്രിയിലേക്കും മന്ത്രിമാരിലേക്കും വലിച്ചുനീട്ടാനാവില്ല. നയപരമായ തീരുമാനമെടുത്തവരാണ് അവർ.

By Divya