Fri. Apr 19th, 2024
election voters queue

കൊവിഡ് വ്യാപനത്തിനു ശേഷം സംസ്ഥാനത്ത്  ആദ്യം നടന്ന പ്രധാന തിരഞ്ഞെടുപ്പാണ്  തദ്ദേശ തിരഞ്ഞെടുപ്പ്. പകര്‍ച്ചവ്യാധി ഇലക്ഷന്‍ പ്രചാരണത്തിലും  പോളിംഗിലും  കരിനിഴല്‍  വീഴ്ത്തിയേക്കുമെന്ന  രാഷ്ട്രീയകക്ഷികളുടെ സന്ദേഹത്തെ അപ്പാടെ തള്ളിയാണ് ജനം ആവേശപൂര്‍വ്വം തിരഞ്ഞെടുപ്പു പ്രക്രിയകളില്‍ പങ്കെടുത്തത്. 

അവസാനഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, എന്നീ നാല് വടക്കൻ ജില്ലകളിലായി353 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 6,841 വാർഡുകളിലായി 22,164 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു.
നാല് ജില്ലാ പഞ്ചായത്തുകളിലായി 100 വാർഡുകളും 391 സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്. 34 ബ്ലോക്ക് പഞ്ചായത്തുകളിലെ 622 വാർഡുകളിലായി 2096 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 273 ഗ്രാമപഞ്ചായത്തുകളും 30 നഗരസഭകളും രണ്ട് കോർപ്പറേഷനുകളും ഇതിൽ ഉൾപ്പെടുന്നു.

സ്ഥാനാർത്ഥികളുടെ മരണം സംഭവിച്ചത് മൂലം കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ കാക്കൂർപൊയിൽ വാർഡിലും കണ്ണൂർ ജില്ലയിലെ തില്ലങ്കേരി ഡിവിഷനിലും തിരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ് 2020

ആകെ വാർഡ്: 21,865

                                                      എണ്ണം         വാർഡ്  

ഗ്രാമ പഞ്ചായത്ത്                      941                15962

 

 

ബ്ലോക്ക് പഞ്ചായത്ത്               152                   2080

 

ജില്ലാ പഞ്ചായത്ത്                      14                    331

 

മുനിസിപ്പാലിറ്റി                           86                   3078

 

കോർപറേഷൻ                               6                    414

കൊവിഡ് പശ്ചാത്തലത്തില്‍ മൂന്നു ഘട്ടമായി നടത്തുന്ന തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ രണ്ടു ഘട്ടങ്ങളിലും 75 ശതമാനത്തിനു മുകളില്‍ പോളിംഗ് നടന്നു. ഈ ആവേശത്തെ വലിയ മതിപ്പോടെയാണ് തിരഞ്ഞെടുപ്പു കമ്മിഷനും രാഷ്ട്രീയകക്ഷികളും കാണുന്നത്.  കൂടുതല്‍ യുവാക്കള്‍ പൊതു തിരഞ്ഞെടുപ്പു രംഗത്തേക്കു കടന്നു വന്ന തിരഞ്ഞെടുപ്പു കൂടിയാണിത്.
ഇതില്‍ത്തന്നെ വലിയൊരു ശതമാനം 30 വയസില്‍ താഴെയുള്ളവരാണ്. പോസ്റ്ററുകളിലും സമൂഹമാധ്യമങ്ങളിലും ഈ യുവത്വത്തിന്‍റെ ചുറുചുറുക്ക് കാണാം. കണ്ടു മടുത്ത മുഖങ്ങള്‍ക്കു പകരം വോട്ടര്‍മാരിലും യുവത്വത്തോട് ആഭിമുഖ്യം കൂടുതലാണെന്ന് രണ്ടു ഘട്ടങ്ങളിലെ കൂടിയ വോട്ടിംഗ് ശതമാനം സൂചിപ്പിക്കുന്നു.
വനിതാ പ്രാതിനിധ്യവും കൂടിയിട്ടുണ്ട്.  തദ്ദേശ സ്ഥാപനങ്ങളിലേക്ക് 50 ശതമാനം വനിതാ സംവരണത്തിനു പുറമെ കഴിഞ്ഞ തവണ വിജയിച്ച് ഭരണപരമായ കഴിവു പ്രദര്‍ശിപ്പിച്ചതിനാല്‍ വീണ്ടും അതേ സീറ്റുകളില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടികള്‍ നിര്‍ബന്ധിതരായ വനിതാ നേതാക്കളുമുണ്ട്. ഇത്തവണ തദ്ദേശസ്ഥാപനങ്ങളിലേക്കു മത്സരിക്കുന്ന 66 ശതമാനം സ്ഥാനാര്‍ത്ഥികളും വനിതകളാണ്. 
മട്ടന്നൂർ മുനിസിപ്പാലിറ്റി ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂർ മുനിസിപ്പാലിറ്റി ഭരണസമിതിക്ക്  2022 വരെ കാലാവധിയുണ്ട്. 941 ഗ്രാമപഞ്ചായത്തുകൾ 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86 നഗരസഭകൾ, 6 കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. 

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലായിരുന്നു തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 75 ശതമാനവും രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്ത്  76.38 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

80 ശതമാനത്തോളംപേര്‍ വോട്ടുചെയ്ത വയനാടാണ് മുന്നില്‍, 79.46 ശതമാനം. പിന്നിലുള്ള കോട്ടയത്ത് 73.91 ശതമാനം പേരും പാലക്കാട് 77.97 ശതമാനം, എറണാകുളം- 77.13, തൃശൂര്‍ – 75.03 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.