Fri. Mar 29th, 2024

ആറന്മുള:

പത്തനംതിട്ടയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ ജിപിഎസ് രേഖകള്‍ നിര്‍ണ്ണായകം. ശനിയാഴ്ച രാത്രി ആറന്മുള നാല്‍ക്കാലിക്കലില്‍ 15 മിനിറ്റ് സമയം ആംബുലന്‍സ് നിര്‍ത്തിയതിന് തെളിവുകള്‍ ലഭിച്ചു. ഗൂഗില്‍ മാപ്പിങ് പരിശോധിച്ചാണ് പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നത്. അടൂരില്‍ നിന്നും പന്തളം വഴിയാണ് ആംബുലന്‍സ് ആറന്മുളയ്ക്ക് പോയത്. അടൂര്‍ ഡിവെെഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും.

ഇക്കഴിഞ്ഞ ശനിയാഴ്ച ആറൻമുളയിലെ ഒരു മൈതാനത്തുവച്ചാണ് കൊവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവര്‍ പീഡിപ്പിച്ചത്. ഏകദേശം പുലർച്ചെ ഒരു മണിയോടെയാണ് കൃത്യം നടന്നത്. 108 ആംബുലൻസ് ഡ്രെെവർ കായംകുളം കീരിക്കാട് സ്വദേശി നൗഫല്‍ ഇപ്പോള്‍ കസ്റ്റഡിയിലാണ്.

 

By Binsha Das

Digital Journalist at Woke Malayalam