തിരുവനന്തപുരം:
സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും ഫോൺ വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷണർ. പ്രതികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺ വന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ആരോപിച്ചത്. ഇതിനെതിരെ സിപിഎം നേതാവ് എഎൻ ഷംസീർ പ്രതികരിച്ചിരുന്നു. കെ സുരേന്ദ്രന്റെ ആരോപണങ്ങൾ ഉണ്ടയില്ലാ വെടികളാണെന്നും ഇതുവരെ അദ്ദേഹത്തിന്റെ ഒരു ആരോപണവും തെളിയിക്കപ്പെട്ടിട്ടില്ലെന്നുമാണ് ഷംസീർ പ്രതികരിച്ചത്.
അതേസമയം വിവാദങ്ങളെ തുടർന്ന് അവധിയിൽ പ്രവേശിക്കാനൊരുങ്ങുകയാണ് ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കര്‍. ഒരു വർഷത്തേക്ക് സർവ്വീസിൽ നിന്നും അവധിയെടുക്കാൻ അനുമതി തേടി എം ശിവശങ്കര്‍ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകി. വിവാദങ്ങളെ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ നിന്ന് ശിവശങ്കറിനെ മാറ്റിയിരുന്നു.