Wed. Apr 24th, 2024
ന്യൂ ഡല്‍ഹി:

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആയിരത്തി ഒരുന്നൂറോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഭക്ഷ്യ വിതരണ കമ്പനിയായ സ്വിഗ്ഗി അറിച്ചു. 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന് സൊമാറ്റോ പ്രഖ്യാപിച്ചതിന് തൊട്ട് പിറകെയാണ് സ്വിഗ്ഗിയുടെയും കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപനം. ബിസിനസ് അടുത്ത 18 മാസത്തോളം അസ്ഥിരമായി തന്നെ മുന്നോട്ടുപോവുകയാണെങ്കില്‍ സ്വിഗ്ഗി അടച്ചുപൂട്ടുകയോ കൈമാറുകയോ ചെയ്യേണ്ടിവരും. കൊവിഡ് പ്രതിസന്ധി കമ്പനിയുടെ ഭക്ഷ്യ വിതരണ ശ്യംഖലയെ സാരമായി ബാധിച്ചതായും ഹ്രസ്വകാലത്തേക്ക് ഇത് തുടരുമെന്ന് കരുതുന്നതായും സ്വിഗ്ഗി സഹസ്ഥാപകനും സിഇഒയുമായ ശ്രീഹര്‍ഷ മജേറ്റി പറഞ്ഞു. കൊവിഡ് വ്യാപനം മൂലം നഷ്ടത്തിലായ സൊമാറ്റോ ചെലവ് കുറക്കുന്നതിനായി 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനും താല്‍ക്കാലികമായി 50 ശതമാനം വരെ ശമ്പളം വെട്ടിക്കുറക്കാനും തീരുമാനിച്ചിരുന്നു.