Sat. Apr 20th, 2024
ന്യൂ ഡല്‍ഹി:

 
രാജ്യത്ത് കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കാന്‍ യുവാക്കള്‍ക്ക് മൂന്നു വര്‍ഷത്തെ സൈനിക സേവനം അനുവദിക്കണമെന്ന് കരസേനയുടെ ശുപാര്‍ശ. യുവാക്കള്‍ക്ക് ഹ്രസ്വകാല സര്‍വീസിന് അവസരമൊരുക്കുന്നതിലൂടെ സൈന്യത്തിലെ ഒഴിവുകള്‍ നികത്താന്‍ സാധിക്കുമെന്നും കരസേന വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

സൈനിക സേവനം തൊഴിലായി നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരും എന്നാല്‍ വളണ്ടിയറായി സൈന്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്കും വേണ്ടി ‘ടൂര്‍ ഓഫ് ഡ്യൂട്ടി’ എന്ന പേരിലാണ് കരസേന ഈ ആശയം മുന്നോട്ട് വയ്ക്കുന്നത്. പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ 100 ഉദ്യോഗസ്ഥരെയും 1,000 സൈനികരെയും നിയമനത്തിനായി പരിഗണിക്കുമെന്നും, നിലവിലുള്ള തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും  സൈനിക വക്താവ് അറിയിച്ചു. പരീക്ഷണമെന്ന നിലയില്‍ തിരഞ്ഞെടുത്ത ചില ഒഴിവുകളിലേക്ക് മാത്രം ഇത്തരത്തില്‍ നിയമനം നടത്തി, വിജയകരമെന്ന് കണ്ടാല്‍ കൂടുതല്‍ വിപുലമാക്കാനാണ് തീരുമാനം.