ദില്ലി:
ദില്ലി കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപിൽ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ. താൻ സുരക്ഷാ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് കാണിച്ച് കപിൽ മിശ്ര നല്‍കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. വിദ്വേഷ പ്രസംഗം നടത്തിയ കപിൽ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ തുടങ്ങിയവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വരെ ഹർജികൾ വരുന്നതിനിടെയാണ് ഈ സുരക്ഷാ വർധനവ്. എന്നാൽ, ഇതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. അറസ്റ്റ് ചെയ്യുന്നതിന് പകരം ബിജെപി സർക്കാർ കപിൽ മിശ്രയ്ക്ക് സുരക്ഷ കൂട്ടിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വിമർശിച്ചു.