Tue. Apr 16th, 2024
ന്യൂ ഡൽഹി:

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. ഭരണഘടന സംരക്ഷിക്കണമെന്ന് മദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തിയത്. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഉച്ചയ്ക്ക് രണ്ടു വരെയും ലോക്സഭ ഒന്നര വരെയും നിര്‍ത്തിവച്ചു. പൗരത്വ വിഷയത്തില്‍ നടപടികള്‍ നിര്‍ത്തിവച്ച്‌ രാജ്യസഭയില്‍ പ്രത്യേക ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാല്‍ പ്രതിപക്ഷ അംഗങ്ങളുടെ നോട്ടീസ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളി. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ വിഷയം ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതെസമയം, ഷഹീന്‍ബാഗിലും, ജാമിയനഗറിലും പൗരത്വ നിയമ പ്രക്ഷോഭകര്‍ക്കു നേരെ വെടിവയ്പ്പുണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂറിനെതിരെ ലോക്സഭയില്‍ പ്രതിഷേധം കനത്തു. അനുരാഗ് ഠാക്കൂര്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ “വെടിവയ്ക്കുന്നത് അവസാനിപ്പിക്കൂ’ എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.