ലക്നൗ:
അഖില ഭാരതീയ വിശ്വഹിന്ദു മഹാസഭയുടെ ഉത്തര്‍പ്രദേശിലെ അധ്യക്ഷന്‍ രംഗീത് ബച്ചന്‍ പ്രഭാത സവാരിക്കിടെ അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെ പ്രഭാത സവാരിക്കിടെ ലക്നൗവിലെ സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്‍റെ സമീപത്ത് വെച്ചാണ് വെടിയേറ്റത്.
ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം രംഗീത് ബച്ചന് നേരെ വെടിയുതിർക്കുകയായിരുന്നു. തലക്ക് വെടിയേറ്റ രംഗീത് ബച്ചൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
അദ്ദേഹത്തിന്‍റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനും വെടിവെയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ ഇയാളെ കിങ് ജോർജ്സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അതേസമയം, സംഭവത്തില്‍ അന്വഷണം ഊര്‍ജിതമാക്കിയതായി ലക്നൗവിലെ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ദിനേശ് സിങ് പറഞ്ഞു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.