Sat. Apr 20th, 2024
തിരുവനന്തപുരം:

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് എല്ലാ മുന്‍കരുതലും സ്വീകരിച്ചുവെന്നും സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. നിലവില്‍ സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട്ട് ചൈനയില്‍നിന്നെത്തിയ 60 പേര്‍ നിരീക്ഷണത്തിലുണ്ട്. കണ്ണൂരില്‍ 12 പേരും മലപ്പുറത്ത് ഒരാളും നിരീക്ഷണത്തിലാണ്. വൈറസ് പടരുന്ന സാഹചര്യത്തില്‍ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കിയിട്ടുണ്ട്. ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. രാജസ്ഥാനിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

 

By Arya MR