Wed. Apr 24th, 2024
ന്യൂ ഡല്‍ഹി:

 
നിര്‍ഭയ കേസിലെ പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കൂട്ട ബലാത്സംഗ – കൊലപാതക കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്കുള്ള അവസാന നിയമ വഴിയാണ് തിരുത്തല്‍ ഹരജികള്‍. തിരുത്തല്‍ ഹരജി തള്ളിയാല്‍ ദയാഹരജി കൂടി നല്‍കാന്‍ പ്രതികള്‍ക്കാകും.

ദയാഹരജികള്‍ കൂടി തള്ളിയാല്‍ മാത്രമേ ‌വധശിക്ഷ നടപ്പാക്കാനാകൂ. ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ ദയാഹരജി നല്‍കുകയും രാഷ്ട്രപതി അവ തള്ളുകയും ചെയ്താല്‍ 14 ദിവസത്തിനു ശേഷം മാത്രമേ വധശിക്ഷ നടപ്പാക്കാന്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. അങ്ങനെയെങ്കില്‍ 22ന് വധശിക്ഷ നടപ്പാക്കാനായേക്കില്ല. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.