Fri. Mar 29th, 2024
ന്യൂ ഡല്‍ഹി:

അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ മാതാപിതാക്കള്‍ക്കൊപ്പം പേര് ചേര്‍ക്കപ്പെടാത്ത കുട്ടികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം വിദേശ ട്രൈബ്യൂണലിന്‍റേതായിരിക്കുമെന്ന് കേന്ദ്രം. അതുവരെ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍തിരിക്കില്ലെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണിഗോപാല്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. എന്‍ആര്‍സിയില്‍ ഉള്‍പ്പെടാത്ത കുട്ടികളെ ഡിറ്റന്‍ഷന്‍ സെന്‍രറിലേക്ക് മാറ്റിപാര്‍പ്പിക്കരുത് എന്ന കബില്‍ സിബലിന്‍റെ വാദത്തിനാണ് കേന്ദ്രം മറുപടി നല്‍കിയത്.