Wed. Apr 24th, 2024

അമേരിക്ക:

എക്കാലവും ലോകമെമ്പാടുമുള്ള ആരാധകുടെ മനസ്സ് കീഴടക്കിയ ഹോളിവുഡ് ചിത്രമായിരുന്നു ജുമാന്‍ജി. കോമഡിയും, സാഹസികതയും, ഫാന്‍റസിയും നിറച്ച   ജുമാൻജിയുടെ പുതിയ പതിപ്പ് ‘ജുമാൻജി : ദി നെക്സ്റ്റ് ലെവൽ ‘ ഡിസംബർ 13 ന് പ്രദർശനത്തിനെത്തും.

അമേരിക്കയില്‍ റിലീസിനെത്തുന്ന ഇതേ ദിവസം തന്നെയാണ് ചെെനയിലും ചിത്രം റിലീസിനെത്തുക. ഇംഗ്ലീഷിന് പുറമെ തമിഴ്, തെലുങ്ക് , ഹിന്ദി ഭാഷകളിലും സിനിമ മൊഴി മാറ്റം നടത്തിയിട്ടുണ്ട്.

ജെക്ക് കാസ്ഡാൻ സംവിധാനം ചെയ്യുന്ന ചിത്രം സോണി പിക്ചേഴ്സ്  ആണ്  ഇന്ത്യയിൽ റിലീസിന് എത്തിക്കുന്നത്. ഡ്വെയ്ൻ ജോണ്‍സണ്‍, ജാക്ക് ബ്ലാക്ക്, കെവിൻ ഹാർട്ട്, നിക് ജൊനാസ്, കാരെൻ ഗില്ലൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.

ജുമാൻജി ഒരു മാന്ത്രിക ചതുരംഗ കളിയാണ്. 1995 ൽ ജുമാൻജി, 2005 ൽ സത്തുറ: എ സ്പേസ് അഡ്വഞ്ചര്‍, 2017 ൽ വെൽക്കം ടു ദി ജംഗിൾ എന്നീ ജുമാന്‍ജി സീരിസിലെ  നാലാമത്തെ ചിത്രമാണിത്.

നേരത്തെ പുറത്തിറങ്ങിയ ജുമാന്‍ജി സീരിസിലെ ചിത്രങ്ങളെല്ലാം ബോക്സോഫീസില്‍ ചലനം സൃഷിടിച്ചിരുന്നു. പ്രേക്ഷകര്‍ ഇരുകെെയ്യും നീട്ടിയായിരുന്നു സിനിമകളെ സ്വീകരിച്ചത്.

അമേരിക്കൻ എഴുത്തുകാരൻ ക്രിസ് വാൻ അൽസ്ബർഗ് രൂപം കൊടുത്ത ജുമാൻജി രണ്ടെണ്ണം  പുസ്തക രൂപത്തിൽ പുറത്തിറങ്ങിയിരുന്നു. 1981ലും, 2002 ലും  ആയിരുന്നു പതിപ്പുകള്‍ പുറത്തിറങ്ങിയിരുന്നത്.

By Binsha Das

Digital Journalist at Woke Malayalam