Wed. Apr 24th, 2024
ന്യൂഡല്‍ഹി:

വൻ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യത്തെ ടെലികോം മേഖലയ്ക്ക് ഇളവ് നൽകണമെന്ന ആവശ്യവുമായി, കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി രവി ശങ്കർ പ്രസാദ്. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനോട്, ലൈസന്‍സ് ഫീ, ജി.എസ്.ടി. തുടങ്ങിയവയില്‍ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്, ടെലികോം മന്ത്രി രംഗത്തുവന്നിരിക്കുന്നത്.

ആഗസ്റ്റ് 22ന് ഒത്തുചേർന്ന, രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ യോഗത്തിനു ശേഷമാണ് പുതിയ ആവശ്യവുമായി രവിശങ്കർ പ്രസാദ് രംഗത്തു വന്നിരിക്കുന്നത്. യോഗ നടപടികളെ സംബന്ധിച്ച വിവരം, തീരുമാനങ്ങൾ എന്നിവ ധനമന്ത്രി നിര്‍മലാ സീതാരാമനെ അറിയിച്ചിട്ടുണ്ട്.
2017 സാമ്പത്തിക വര്‍ഷത്തില്‍, 1.85 ലക്ഷം കോടിയായിരുന്ന ടെലികോം മേഖലയില്‍ നിന്നുള്ള വരുമാനം, ഈ സാമ്പത്തിക വര്‍ഷം 1.39 ലക്ഷം കോടിയായി കുറഞ്ഞിരിക്കുകയാണ്. ഏകദേശം എട്ട് ലക്ഷം കോടിയുടെ ബാധ്യതയാണ് നിലവിൽ, ടെലികോം മേഖലയ്ക്കുള്ളതെന്നും രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ വോഡഫോണ്‍-ഐഡിയ ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള, ടെലികോം ഉപകരണങ്ങളുടെ ജി.എസ്.ടി 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി കുറക്കണമെന്ന് ആവശ്യപ്പെട്ടതായും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

രാജ്യത്ത് നിലവിൽ, ലാഭമുണ്ടാക്കുന്ന ഒരേയൊരു ടെലികോം കമ്പനി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *