Tue. Apr 16th, 2024

ന്യൂഡൽഹി :

മുതിർന്ന ബി.ജെ.പി. നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതെ തുടർന്ന് ചൊവ്വാഴ്ച രാത്രി സുഷമ സ്വരാജിനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുറച്ച് നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. 2016ൽ സുഷമ വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.

1977-ൽ 25-ാം വയസിൽ ഹരിയാനയിലെ ദേവിലാൽ മന്ത്രിസഭയിൽ അംഗമായ സുഷമ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രിയായി. രണ്ടു വർഷത്തിനു ശേഷം 1979ൽ ഹരിയാന സംസ്ഥാന ജനതാ പാർട്ടി അധ്യക്ഷയുമായി.
രണ്ടാം യു.പി.എ സർക്കാരിന്‍റെ കാലത്ത് ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, എ.ബി. വാജ്പേയി മന്ത്രിസഭകളിലെ വാർത്താവിതരണം, പാർലമെന്‍ററി കാര്യം, ആരോഗ്യം വകുപ്പുകളുടെ മന്ത്രി, 1998-ൽ രണ്ടു മാസത്തേക്കു ഡൽഹി മുഖ്യമന്ത്രി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

ഒന്നാം മോദി സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ്, മന്ത്രിസഭയുടെ മാനുഷിക മുഖമായും പ്രവർത്തനങ്ങളിലൂടെ വിലയിരുത്തപ്പെട്ടു. വിദേശത്തുള്ള ഇന്ത്യാക്കാരുടെ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതിന് അവർ പ്രത്യേക ശ്രദ്ധചെലുത്തി. പലപ്പോഴും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും അവർ നേടി.

സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീംകോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു സുഷമയുടെ ഭർത്താവ്. ബൻസൂരി ഏക പുത്രിയാണ്.

Leave a Reply

Your email address will not be published. Required fields are marked *