Thu. Apr 25th, 2024
കര്‍ണാടക:

കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് ബിഎസ് യെദിയൂരപ്പ അധികാരം ഉറപ്പിച്ചു. ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ചര്‍ച്ച വേണ്ടെന്ന നിലപാട് ഐക്യകണ്‌ഠേനയാണ് നിയമസഭ അംഗീകരിച്ചത്. പതിനേഴ് വിമത എം.എല്‍.എ.മാര്‍ അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ ബിജെപിക്ക് വെല്ലുവിളിയുണ്ടായില്ല. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രന്‍ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു. കര്‍ണാടക സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ രാജിവെച്ചു. ബിജെപി സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ രാജി. കോണ്‍ഗ്രസുകാരനായ രമേശ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ അവിശ്വാസം കൊണ്ടു വരാന്‍ ബിജെപി ഒരുങ്ങിയിരുന്നു.

106 എം.എല്‍.എ.മാരുടെ പിന്തുണയോടെയാണ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചത്.

കോണ്‍ഗ്രസ്-ജെഡിഎസ് പാര്‍ട്ടികളിലെ 17 വിമത എം.എല്‍.എ.മാരെ രമേശ് കുമാര്‍ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയിരുന്നു. ഈ നടപടിയെ മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി അഭിനന്ദിച്ചു. സ്പീക്കറുടെ നടപടി ശക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. തിടുക്കത്തില്‍ അദ്ദേഹം നടപടി എടുത്തില്ല. വളരെ ശ്രദ്ധാപൂര്‍വ്വം ഓരോ കാര്യങ്ങളും പരിശോധിച്ച ശേഷമാണ് അദ്ദേഹം നടപടിയെടുത്തതെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ വിമത എം.എല്‍.എ.മാര്‍ സ്പീക്കറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും. മുംബൈയിലായിരുന്ന വിമതര്‍ ഇന്ന് ബെംഗളൂരുവില്‍ തിരിച്ചെത്തിയിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *