Fri. Mar 29th, 2024
എറണാകുളം:

അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട പാലാരിവട്ടം മേല്‍പ്പാലത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനായി ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ പ്രത്യേക ആവശ്യപ്രകാരമാണ് പരിശോധന.

പാലം പൂര്‍ണമായും പൊളിച്ചുമാറ്റണോ അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കാന്‍ കഴിയുമോ തുടങ്ങിയ കാര്യങ്ങളില്‍ പരിശോധന നടത്തി വിദഗ്ദ്ധ സമിതി തീരുമാനം സര്‍ക്കാരിനെ അറിയിക്കും. അതിനു ശേഷമായിരിക്കും പാലത്തിന്റെ തുടര്‍ നടപടികളിലേക്ക് നീങ്ങുക.

മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാലാരിവട്ടത്ത് നേരിട്ടെത്തി പരിശോധന നടത്താന്‍ ശ്രീധരന്‍ തീരുമാനിച്ചത്. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച്‌ പഠിച്ച ചെന്നൈ ഐ.ഐ.ടി.യിലെ സ്ട്രക്ചറല്‍ എന്‍ജിനീയര്‍ പ്രൊഫ. പി. അളഗ സുന്ദരമൂര്‍ത്തിയും ഇ. ശ്രീധരനൊപ്പമുള്ള വിദഗ്ദ്ധ സംഘത്തിലുണ്ട്.

പാലം നിര്‍മ്മാണ കരാറുകാരനില്‍നിന്ന് വിജിലന്‍സ് അന്വേഷണ സംഘം പിടിച്ചെടുത്ത കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് ശാസ്ത്രീയ പരിശോധന നടത്തുമെന്ന് വിജിലന്‍സ് സംഘം വ്യക്തമാക്കി. കരാറുകാരായ ആര്‍.ഡി.എസ്. പ്രൊജക്‌ട്‌സ് സംസ്ഥാനത്ത് നടത്തിയ മറ്റ് പദ്ധതികളും വിജിലന്‍സ് നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *