Fri. Mar 29th, 2024
പാറ്റ്ന:

 

ബീഹാറില്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ അധ്യക്ഷനായ ലോക് ജനശക്തി പാര്‍ട്ടി പിളര്‍ന്നു. പാര്‍ട്ടിയില്‍ നിന്ന് മുതിര്‍ന്ന നേതാവും ജനറല്‍ സെക്രട്ടറിയുമായ സത്യനാഥ് ശര്‍മയും ഒരുവിഭാഗം നേതാക്കളും പാര്‍ട്ടിഭാരവാഹിത്വം രാജിവെച്ച് പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി. ലോക് ജനശക്തി പാര്‍ട്ടി (സെക്യുലര്‍)എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.

പാസ്വാന് തന്റെ കുടുംബാംഗങ്ങളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിനുമാത്രമേ താത്പര്യമുള്ളൂവെന്നും എല്‍.ജെ.പി.യില്‍ അദ്ദേഹത്തിന്റെ കുടുംബവാഴ്ചയാണ് നടക്കുന്നതെന്നും ആരോപിച്ചാണ് ശര്‍മ പാര്‍ട്ടിവിട്ടത്. എന്‍.ഡി.എ.യിലെ സഖ്യകക്ഷിയായി ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിട്ട എല്‍.ജെ.പി. ബിഹാറില്‍ മത്സരിച്ച ആറുമണ്ഡലത്തിലും ജയിച്ചിരുന്നു. ഇതിലൊരാള്‍ പാസ്വാന്റെ മകനും രണ്ടുപേര്‍ അനുജന്മാരുമാണ്.

Leave a Reply

Your email address will not be published. Required fields are marked *