Sat. Apr 20th, 2024

കെന്നിങ്ടൻ ഓവൽ :

നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയെ 36 റൺസിന് തകർത്ത് ലോകകപ്പിൽ ഇന്ത്യക്കു മിന്നും വിജയം. വിജയ ലക്ഷ്യമായ ഇന്ത്യയുടെ 352 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ അവസാന പന്തില്‍ 316ന് ഓള്‍ഔട്ടായി.

ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റിനാണ് 352 റണ്‍സ് എടുത്തിരുന്നു. ശിഖർ ധവാന്‍റെ സെഞ്ചുറിയുടെയും, വിരാട് കോഹ്‌ലിയുടെയും, രോഹിത് ശർമയുടെയും അർധ സെഞ്ചുറികളുടെയും കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്. ബാറ്റെടുത്തവരെല്ലാം തിളങ്ങിയപ്പോള്‍ ധവാന്‍(117) കോഹ്‌ലി (82), രോഹിത്(57) എന്നിങ്ങനെയായിരുന്നു സ്‌കോര്‍.

നാലാമനായി ഇറങ്ങി 27 പന്തില്‍ 48 റണ്‍സെടുത്ത ഹാര്‍ദിക് പാന്ധ്യയുടെ വെടിക്കെട്ടു ബാറ്റിംഗാണ് ഇന്ത്യൻ സ്കോർ കുതിച്ചതിനു പ്രധാന കാരണം. 14 പന്തില്‍ 27 റണ്‍സെടുത്ത ധോണിയും ലോകേഷ് രാഹുലും(മൂന്ന് പന്തില്‍ 11) ഇന്ത്യയെ 350 കടത്തുന്നതില്‍ നിര്‍ണായകമായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് കരുതലോടെയാണ് തുടങ്ങിയത്. ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും ചേർന്ന് 61 റണ്‍സാണ് ഓപ്പണിംഗ് കൂട്ടുക്കെട്ടിൽ നേടിയത്. ഫിഞ്ച് (36) റണ്‍ ഔട്ട് ആയതോടെ ഇന്ത്യ പതുക്കെ കളിയിലേക്ക് തിരിച്ചുവരികയായിരുന്നു. ഫിഞ്ചിനു പിന്നാലെ ക്രീസിലെത്തിയ സ്മീത്തിനൊപ്പം ചേർന്ന് വാർണർ ഓസീസ് സ്കോർ ഉയർത്തി. വാർണറും (56) സ്മിത്തും(69) അർധ സെഞ്ചുറികൾ നേടി ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തിയെങ്കിലും വാർണർ പതിവിനു വിപരീതമായി സാവധാനം കളിച്ചതു ഇന്ത്യക്കു അനുഗ്രഹമായി. ഇതോടെ കോഹ്ലി പന്ത് ചാഹലിനെ ഏൽപ്പിച്ചു. കോഹ്‌ലിയുടെ പ്രതീഷകൾ നിലനിർത്തി ചാഹൽ വാർണറെ വീഴ്ത്തി.

സ്‌മിത്തിനൊപ്പം കൂട്ടുകെട്ടുണ്ടാക്കിയ ഖവാജയെ 37-ാം ഓവറില്‍ ബുമ്ര ബൗള്‍ഡാക്കിയതോടെ മത്സരം ഇന്ത്യയുടെ നിയന്ത്രണത്തിലായി. 40-ാം ഓവര്‍ എറിഞ്ഞ ഭുവനേശ്വർ കുമാർ ആയിരുന്നു ഓസീസ് ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. ആ ഓവറിൽ സ്‌മിത്ത്(69) എല്‍.ബിയിലും സ്റ്റോയിനിസ്(0) ബൗള്‍ഡുമായി പുറത്തായപ്പോൾ ഇന്ത്യ വിജയം മണത്തു തുടങ്ങി. ചാഹലിന്‍റെ തൊട്ടടുത്ത ഓവറിലെ നാലാം പന്തില്‍ മാക്‌സ്‌വെല്‍(28) ജഡേജയുടെ പറക്കും ക്യാച്ചില്‍ വീണു.

അഞ്ച് ഓസീസ് താരങ്ങൾക്ക് രണ്ടക്കം കാണാൻ സാധിച്ചില്ല.ഇന്ത്യയ്ക്കായി ഭൂവനേശ്വർ കുമാറും ജസ്പ്രീത് ബുംമ്രയും മൂന്ന് വിക്കറ്റ് വീതം നേടി. ചാഹൽ രണ്ട് വിക്കറ്റും വീഴ്ത്തി.

109 പന്തുകൾ നേരിട്ട ധവാൻ 16 ബൗണ്ടറികളോടെയാണ് 117 റൺസാണ് അടിച്ചുകൂടിയത്. ലോകകപ്പിൽ ധവാൻ നേടുന്ന മൂന്നാമത്തെ സെഞ്ചുറിയാണിത്. ഓസ്ട്രേലിയയ്ക്കെതിരെ ധവാൻ നേടുന്ന നാലാമത്തെ സെഞ്ചുറിയും.

ലോകകപ്പിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ഓപ്പണിങ് സഖ്യം ഓസീസിനെതിരെ സെഞ്ചുറി കൂട്ടുകെട്ട് നേടുന്നത്. ഏകദിന മത്സരങ്ങളിൽ ഓസീസിനെതിരെ ഏറ്റവും അധികം റൺസ് നേടുന്ന ഓപ്പണിങ് സഖ്യം എന്ന റെക്കോർഡും രോഹിത് ശർമയും, ശിഖർ ധവാനും ചേർന്നു സ്വന്തമാക്കി. വിൻഡീസിന്റെ ഗോർഡൻ ഗ്രീനിഡ്ജ്– ഡെസ്മണ്ട് ഹെയ്ൻസ് സഖ്യത്തെയാണു (1152 റൺസ്) മറികടന്നത്.

1999ലെ ഇംഗ്ലണ്ട് ലോകകപ്പിനുശേഷം ഇതാദ്യമായാണ് റണ്‍സ് പിന്തുടരുമ്പോള്‍ ഓസ്ട്രേലിയ തോല്‍ക്കുന്നത്. 20 വര്‍ഷത്തിനിടെ കളിച്ച നാലു ലോകകപ്പുകളിലും റണ്‍സ് പിന്തുടരുമ്പോള്‍ ഓസീസ് ജയിച്ച ചരിത്രമായിരുന്നു ഇതുവരെയുണ്ടായിരുന്നത്.

ലോകകപ്പില്‍ ഏറ്റവും കൂടതല്‍ റണ്‍സ് പിറന്ന അഞ്ചാമത്തെ മത്സരമെന്ന റെക്കോര്‍ഡും ഇന്നത്തെ മത്സരം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 352 റണ്‍സടിച്ചപ്പോള്‍ ഓസീസ് 316 റണ്‍സടിച്ചു. ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ നാലാം ജയമാണിത്.

Leave a Reply

Your email address will not be published. Required fields are marked *