ചെന്നൈ:
അഖിലേന്ത്യ മെഡിക്കൽ പ്രവേശനപരീക്ഷയിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, തമിഴ്‌നാട്ടിലെ രണ്ടു വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്തു. ഇന്നലെയാണ് നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.
തിരുപ്പൂരിലെ വിളിയൻകാട് സ്വദേശിനി ഋതുശ്രീയും പാട്ടുകോട്ടൈ ജില്ലക്കാരിയായ വൈശ്യയും ആണ് മരിച്ചത്. രണ്ടുപേർക്കും 12ാം ക്ലാസ്സിലെ പരീക്ഷയിൽ 90 ശതമാനം മാർക്കു ലഭിച്ചിരുന്നു.