കുവൈറ്റ്:
രാജ്യത്ത് സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ ഒരുങ്ങി കുവൈറ്റ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ യുവാക്കള്‍ക്ക് ആവശ്യമായ തൊഴില്‍ പരിജ്ഞാനം നല്‍കി സ്വദേശിവത്ക്കരണം നടപ്പിലാക്കുകയാണു ലക്ഷ്യം. സ്വകാര്യ മേഖലയില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം തസ്തികകളില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ അഞ്ചു വര്‍ഷത്തിനുള്ളില്‍ 1.6 ലക്ഷം വിദേശികള്‍ക്കു തൊഴില്‍ നഷ്ടമാകും.