Sat. Apr 20th, 2024
ന്യൂഡൽഹി:

 

ബി.ജെ.പിയുടെ ലൈബ്രറിയില്‍ ഇനി ഇസ്ലാം മതഗ്രന്ഥമായ ഖുര്‍ആനും സ്ഥാനം. ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ലൈബ്രറിയില്‍ ഖുര്‍ആനും കൂടി ചേര്‍ത്തത്. ഖുർ ആനിന്റെ രണ്ടു കോപ്പികളാണ് പാര്‍ട്ടിയുടെ ഉത്തരാഖണ്ഡിലെ ഹെഡ്ക്വാര്‍ട്ടേഴ്സിലുള്ള ലൈബ്രറിയിൽ എത്തിച്ചത്.

മറ്റു വിശുദ്ധ ഗ്രന്ഥങ്ങളായ ഗീതയ്ക്കും ബൈബിളിനും ഒപ്പം ഖുര്‍ആനും ഇനിയുണ്ടാകുമെന്ന് ബി.ജെ.പിയുടെ മാധ്യമ വിഭാഗം ചുമതലയുള്ള ശദബ് ഷംസ് പറഞ്ഞു. സമൂഹത്തില്‍ ഇസ്ലാമിനെ കുറിച്ച് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ഖുര്‍ആന്‍ എല്ലാവരും വായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷം മുമ്പ് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് ഈ ലൈബ്രറി ഉദ്ഘാടനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *