Thu. Apr 25th, 2024
ന്യൂഡൽഹി:

വിവിപാറ്റ് കേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷപാർട്ടികൾ സമർപ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. എല്ലാ മണ്ഡലങ്ങളിലേയും 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. 33 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യവും കോടതി തള്ളി. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്.

50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ ഹരജി സമർപ്പിച്ചിരുന്നു. അതിന്റെ ഫലമായി ഒരു മണ്ഡലത്തിലെ അഞ്ച് വിവിപാറ്റ് സ്ലിപ്പുകൾ എണ്ണാൻ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ വിധിയ്ക്കുശേഷമാണ് പുനഃപരിശോധന ആവശ്യപ്പെട്ടുകൊണ്ട്
പ്രതിപക്ഷ പാർട്ടികൾ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *