Fri. Apr 19th, 2024
കൊളംബോ:

ശ്രീലങ്കയിൽ, പൊതുസ്ഥലങ്ങളിൽ മുഖം മറച്ചുനടക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. മുഖം മറച്ചുനടന്നാൽ ആളുകളെ തിരിച്ചറിയാൻ പ്രയാസമായിരിക്കും എന്നതിനാലാണ് നിരോധനം. ശ്രീലങ്കയുടെ പ്രസിഡന്റ് സിരിസേനയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ദേശീയ സുരക്ഷയ്ക്കായാണ് ഇത്തരമൊരു നിരോധനം നടപ്പിൽ വരുത്തുന്നതെന്ന് സിരിസേന ഒരു പ്രസ്താവനയിൽ പറഞ്ഞു.

തീവ്രവാദി ആക്രമണത്തിൽ 250 പേർ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ ഉത്തരവ് ഇറക്കിയത്. തിങ്കളാഴ്ച മുതൽ ഈ നിരോധനം നടപ്പിൽ വരും.

ശ്രീലങ്കയിലെ ജനസംഖ്യയിൽ 10 ശതമാനം പേർ മുസ്ലീങ്ങളാണ്. അതിൽ കുറച്ചു സ്ത്രീകൾ മാത്രമേ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നുള്ളൂ.

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ ക്രിസ്ത്യൻ പള്ളികളിൽ ഈസ്റ്റർ ആരാധനയ്ക്കിടെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്. 250 പേർ കൊല്ലപ്പെടുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കതാനയിലെ കൊച്ചികഡെ സെന്റ്. ആന്റണീസ് ദേവാലയം, കതുവപിട്ടിയ സെന്റ്. സെബാസ്റ്റ്യൻസ് ദേവാലയം, ബാട്ടികാലോ ദേവാലയം ഉൾപ്പടെ മൂന്നു ക്രിസ്ത്യൻ പള്ളികളും, മൂന്ന് പഞ്ച നക്ഷത്ര ഹോട്ടലുകളുമായിരുന്നു അക്രമികൾ ലക്ഷ്യമിട്ടത്. “ഷാങ് റി ലാ”, സിനമോൺ ഗ്രാൻഡ് ഹോട്ടൽ, കിങ്‌സ്ബറി ഹോട്ടൽ എന്നിവയാണ് അക്രമത്തിനിരയായ പഞ്ച നക്ഷത്ര ഹോട്ടലുകൾ.

Leave a Reply

Your email address will not be published. Required fields are marked *