Sat. Apr 20th, 2024
ന്യൂഡൽഹി:

ബാലാക്കോട്ട് വ്യോമാക്രമണത്തിനു പിന്നാലെ പാക് സൈന്യം ഇന്ത്യക്കു നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചു പാക്കിസ്ഥാന്‍റെ പിടിയിലകപ്പെടുകയും, പിന്നീട് മോചിതനാവുകയും ചെയ്ത ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാന് സ്ഥലംമാറ്റം. പടിഞ്ഞാറൻ മേഖലയിലെ എയർബേസിലേക്കാണ് സ്ഥലംമാറ്റിയത്. സുരക്ഷാപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വ്യോമതാവളത്തിന്റെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


അഭിനന്ദന്‍ വര്‍ത്തമാനെ ‘വീരചക്ര’ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശത്രു സേനയെ പ്രതിരോധിച്ച് അവരുടെ യുദ്ധവിമാനം വെടിവെച്ചിട്ടത് മുൻ നിർത്തിയാണ് വ്യോമസേനയുടെ ശുപാര്‍ശ.യുദ്ധകാലത്തെ വീരകൃത്യങ്ങള്‍ കണക്കിലെടുത്തു സൈനികര്‍ക്കു നല്‍കുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സൈനിക ബഹുമതിയാണിത്. പരംവീര്‍ ചക്ര, മഹാവീര ചക്ര എന്നിവയാണ് ആദ്യ രണ്ട് ബഹുമതികള്‍.

അഭിനന്ദിനൊപ്പം ബാലാക്കോട്ട് വ്യോമാക്രമണത്തിനു നേതൃത്വം നല്‍കിയ 12 മിറാഷ് 2000 വിമാനങ്ങളിലെ പൈലറ്റുമാരെ വായുസേനാ മെഡലിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അഭിനന്ദൻ പൂർണ ആരോഗ്യവാനാണെന്ന് പരിശോധനകളിൽ തെളിഞ്ഞാൽ വീണ്ടും യുദ്ധവിമാനങ്ങൾ പറത്താൻ സാധിക്കുമെന്ന് വ്യോമസേനാ മേധാവി ബി.എസ്. ധനോവ നേരത്തേ വ്യക്തമാക്കിയിരുന്നു. തുടർന്ന് പരിശോധനക്ക് വിധേയനായ അഭിനന്ദൻ ശാരീരികമായും മാനസികമായും ആരോഗ്യവാനാണെന്നു തെളിയുകയും തുടർന്നും മിഗ്-21 യുദ്ധവിമാനങ്ങൾ പറപ്പിക്കാൻ വ്യോമസേനാ അനുവാദം നൽകിയെന്നും എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *