Fri. Apr 19th, 2024
ന്യൂഡല്‍ഹി:

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ മഹാസഖ്യം മത്സരിക്കുന്ന സീറ്റുകള്‍ പ്രഖ്യാപിച്ചു. സഖ്യത്തിലെ വലിയ കക്ഷിയായ ആര്‍ജെഡി 19 സീറ്റിലും ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്‌പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും മത്സരിക്കും. ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച 3, വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി 3, സിപിഐ എംഎല്‍ 1 എന്നിങ്ങനെയാണ് സീറ്റു വിഹിതം. ലോക് താന്ത്രിക് നേതാവ് ശരദ് യാദവ് ആര്‍ജെഡിയുടെ ചിഹ്നത്തിലായിരിക്കും മത്സരിക്കുക. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി ആര്‍ജെഡിയില്‍ ലയിക്കാനാണ് പദ്ധതി. മധേപ്പുര മണ്ഡലത്തില്‍ നിന്നാവും അദ്ദേഹം മത്സരിക്കുക.

ആര്‍ജെഡി തലവന്‍ ലാലു പ്രസാദ്‌ യാദവിന്‍റെ മകനും മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവാണ് സഖ്യത്തിന്‍റെ സീറ്റുകള്‍ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ലാലുപ്രസാദ് യാദവിന്‍റെ മകള്‍ മിസാ ഭാരതി(പാടലിപുത്ര), ജയപ്രകാശ് യാദവ് (ബാങ്ക) എന്നിവരടക്കം18 സ്ഥാനാര്‍ഥികളുടെ പേരാണ് ആര്‍ജെഡി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. മുഹമ്മദ് ജാവേദ്(കൃഷ്ണഗഞ്ച്), താരിക് അന്‍വര്‍(കാതിഹാര്‍), ഉദയ് സിംഗ്(പുര്‍ണിയ) എന്നിവരാണ് മത്സരിക്കുന്നത്. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ ശത്രുഘനന്‍ സിന്‍ഹ പറ്റ്നാ സാഹിബില്‍ നിന്ന് ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ അദ്ദേഹം ഇതുവരെ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ല എന്ന കാരണം കൊണ്ട് അദ്ദേഹത്തിന്‍റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 6ന് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇടതു പാര്‍ട്ടികളായ സിപിഎമ്മും സിപിഐയും മഹാസഖ്യത്തിന് പുറത്താണ് ഇവര്‍ മുന്നണിയായി മത്സരരംഗത്തുണ്ട്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാര്‍ ബഗുസാരായ് മണ്ഡലത്തില്‍ നിന്ന് സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. ആര്‍ജെഡി നേതാവ് തന്‍വീര്‍ ഹസനാണ് ഇവിടെ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. കേന്ദ്രമന്ത്രി ഗിരിരാജ് സിങാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.

ക്രൗഡ് ഫണ്ടിങ്ങിലൂടെ തെരഞ്ഞെടുപ്പ് ചെലവിനുള്ള പണം കണ്ടെത്താന്‍ ശ്രമിക്കുന്ന കനയ്യകുമാറിന് രണ്ടു ദിവസം കൊണ്ട് 25 ലക്ഷം രൂപ സമാഹരിക്കാനായിരുന്നു. 70 ലക്ഷം രൂപ സമാഹരിക്കാനാണ് ക്രൗഡ് ഫണ്ടിംങിലൂടെ ലക്ഷ്യം വെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *