Sat. Apr 20th, 2024
തിരുവനന്തപുരം:

സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കോടിയേരി നൂറു നുണ പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ അതു വിശ്വസിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫിനെ സഹായിക്കാന്‍ ബി.ജെ.പി. ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുവെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലാണ് മത്സരം. സി.പി.എമ്മിന് ചെയ്യുന്ന ഓരോ വോട്ടും, പരോക്ഷമായി പ്രയോജനം ചെയ്യുന്നത് ബി.ജെ.പിക്കാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വയനാട്, വടകര സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് രാഹുല്‍ ഗാന്ധി പ്രചാരണത്തിലായതിനാലാണ് യോഗം ചേര്‍ന്ന് അംഗീകരിക്കാന്‍ വൈകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *