Thu. Apr 25th, 2024
നോമി (ജപ്പാൻ):

അടുത്ത വർഷം ജപ്പാനിൽ നടക്കുന്ന 2020 ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ് എന്ന നേട്ടം മലയാളി താരം കെ.ടി. ഇർഫാൻ സ്വന്തമാക്കി. നോമിയിൽ നടന്ന ഏഷ്യൻ റേസ് വാക്കിംഗ് ചാമ്പ്യൻഷിപ്പിൽ 20 കിലോമീറ്റർ നടത്തത്തിൽ 1:20.57 സെക്കൻഡിൽ നാലാമത് ഫിനിഷ് ചെയ്താണ് ഇർഫാൻ യോഗ്യത കരസ്ഥമാക്കിയത്. 1:20.00 സെക്കൻഡ് ആണ് ടോക്കിയോ ഒളിൻപിക്സിനുള്ള യോഗ്യതാ മാർക്ക്. ഏഷ്യൻ റേസ് വാക്കിംഗ് ചാന്പ്യൻഷിപ്പിലെ പ്രകടനത്തോടെ ഈ വർഷം ദോഹയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലേക്കും ഇർഫാൻ യോഗ്യത നേടി. ലോക ചാമ്പ്യൻഷിപ്പിൽ 1:22.30 സെക്കൻഡ് ആയിരുന്നു യോഗ്യതാ സമയം.

ദേവീന്ദർ (1:21.22 സെക്കൻഡ്), ഗണപതി എന്നീ (1:22.12 സെക്കൻഡ്) ഇന്ത്യൻ താരങ്ങളും ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയിട്ടുണ്ട്. 20 കിലോമീറ്റർ നടത്തത്തിൽ ജപ്പാന്‍റെ ടൊഷികാസു യമനിഷിയാണ് സ്വർണം നേടിയത്. 1:17.15 സെക്കൻഡിൽ ജാപ്പനീസ് താരം ഫിനിഷിംഗ് ലൈൻ കടന്നു. കസാഖിസ്ഥാന്‍റെ ജോർജി ഷെയ്കോ (1:20.21 സെക്കൻഡ്) കൊറിയയുടെ ബെയോങ്ക്വാംഗ് ചോ (1:20.40 സെക്കൻഡ്) എന്നിവർക്കാണ് വെള്ളിയും വെങ്കലവും. ഇർഫാന്‍റെ പേരിലാണ് (1:20:21 സെക്കൻഡ്) ദേശീയ റിക്കാർഡ്.

പട്യാലയിൽ നടക്കുന്ന 23-ാമത് ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്‍റെ ജിൻസണ്‍ ജോണ്‍സണും റിന്‍റു മാത്യുവിനും സ്വർണം. എന്നാൽ, ഏഷ്യൻ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്ക് കടക്കാൻ ഇരുവർക്കും സാധിച്ചില്ല. മീറ്റിന്‍റെ രണ്ടാം ദിനമായ ഇന്നലെ കേരളം രണ്ട് വീതം സ്വർണവും വെള്ളിയും വെങ്കലവും നേടി. ഇതോടെ മീറ്റിൽ കേരളത്തിന്‍റെ ആകെ മെഡൽ നേട്ടം ഏഴ് ആയി. ആദ്യദിനം കേരളം ഒരു വെങ്കലം നേടിയിരുന്നു.

പുരുഷന്മാരുടെ 800 മീറ്ററിൽ 1:49.68 സെക്കൻഡിലാണ് ജിൻസണ്‍ ഫിനിഷിംഗ് ലൈൻ കടന്നത്. കേരളത്തിന്‍റെ മുഹമ്മദ് അഫ്സലിനാണ് ഈയിനത്തിൽ വെള്ളി.പെണ്‍കുട്ടികളുടെ ലോംഗ് ജംപിൽ റിന്‍റു മാത്യു (6.34 മീറ്റർ) സ്വർണം നേടിയപ്പോൾ നയന ജയിംസ് (6.23 മീറ്റർ) വെങ്കലം കരസ്ഥമാക്കി. തമിഴ്നാടിന്‍റെ ജി. കാർത്തികയ്ക്കാണ് (6.24 മീറ്റർ) വെള്ളി. പുരുഷ വിഭാഗം 400 മീറ്റർ ഹർഡിൽസിൽ വെള്ളി നേടിയ കേരളത്തിന്‍റെ എം.പി. ജാബിർ ഏഷ്യൻ യോഗ്യതാ മാർക്ക് കടന്നു. 49.53 സെക്കൻഡിലാണ് ജാബിർ വെള്ളി നേടിയത്. തമിഴ്നാടിന്‍റെ ധരുണ്‍ അയ്യസ്വാമി (48.80 സെക്കൻഡ്) ദേശീയ റിക്കാർഡോടെ സ്വർണമണിഞ്ഞു.
പെണ്‍കുട്ടികളുടെ 800 മീറ്ററിൽ പി.യു. ചിത്ര (2:05.78 സെക്കൻഡ്) വെങ്കലം നേടി. തമിഴ്നാടിന്‍റെ ഗോമതി മാരിമുത്തു (2:03.21 സെക്കൻഡ്) ഏഷ്യൻ യോഗ്യതയോടെ സ്വർണം കരസ്ഥമാക്കി.

Leave a Reply

Your email address will not be published. Required fields are marked *