Fri. Mar 29th, 2024
ന്യൂഡല്‍ഹി:

ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന ബാലാക്കോട്ട് ജെയ്ഷ് ഇ മുഹമ്മദിന്റെ ഭീകരവാദ പരിശീലന കേന്ദ്രം ഇപ്പോഴും അവിടെത്തന്നെയുണ്ടെന്ന് റിപ്പോര്‍ട്ട്. ബാലാക്കോട്ടിലെ മത പഠന കേന്ദ്രത്തിന്റെ ഹൈ റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സാന്‍ ഫ്രാന്‍സിസ്കോ ആസ്ഥാനമായ സ്വകാര്യ സാറ്റലൈറ്റ് ഓപ്പറേറ്ററായ പ്ലാനറ്റ് ലാബ്സ് ഐ.എന്‍.സി പുറത്തുവിട്ട ചിത്രത്തിലാണ് ബാലാക്കോട്ടിലെ ജെയ്ഷെയുടെ മതപഠന കേന്ദ്രം വ്യക്തമായി പതിഞ്ഞിരിക്കുന്നത്. ഇതു കേടുപറ്റാതെ അവിടെത്തന്നെയുണ്ടെന്നാണ് ചിത്രം വ്യക്തമാക്കുന്നത്. 2018 ഏപ്രില്‍ ലഭ്യമായ ചിത്രത്തില്‍നിന്നും വ്യത്യസ്തമായി ഒന്നും പുതിയ ചിത്രത്തില്‍ കാണാനായിട്ടില്ല.

കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കു കേടുപാടുകളില്ല, ഭിത്തികള്‍ തകര്‍ന്നിട്ടില്ല, പ്രദേശത്തെ മരങ്ങളൊന്നും നശിച്ചിട്ടുമില്ല, വ്യോമാക്രമണത്തിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളൊന്നും ഈ ചിത്രത്തില്‍ നിന്ന് കണ്ടെടുക്കാന്‍ കഴിയില്ലെന്നും റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഗ്രഹ ചിത്രങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമോ പ്രതിരോധ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ലെന്നും റോയിട്ടേഴ്സ് പറ‍യുന്നു.

അതേസമയം ബാലാക്കോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച ചോദ്യങ്ങളിൽ മൗനം വെടിഞ്ഞ് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ നേരത്തെ രംഗത്തു വന്നിരുന്നു കൊല്ലപ്പെട്ടവരുടെ എണ്ണം കൃത്യമായി പറയാനാകില്ലെന്നാണ് നിർമ്മല സീതാരാമൻ പറഞ്ഞത്. ബാലാക്കോട്ട് വ്യോമാക്രമണത്തെക്കുറിച്ച് സര്‍ക്കാരിന്റെ നിലപാട് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താ കുറിപ്പിലൂടെ അന്ന് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.

 ബാലാക്കോട്ടിലേത് ഒരു സൈനിക നീക്കമായിരുന്നില്ല. വ്യോമാക്രമണത്തെ തുടര്‍ന്ന് സാധാരണക്കാരായ പൗരന്മാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബാലാക്കോട്ടിലെ ആക്രമണത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. ഭീകരകേന്ദ്രങ്ങളെക്കുറിച്ചു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു വ്യോമാക്രമണം. വ്യോമാക്രമണത്തിലെ മരണസംഖ്യയെ കുറിച്ച് ഔദ്യോഗിക കണക്കുകളില്ലെന്നും നിർമ്മല സീതാരാമന്‍ വ്യക്തമാക്കി.

വിദേശകാര്യ സെക്രട്ടറി ഫെബ്രുവരി 26ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തെ കുറിച്ച് പറഞ്ഞിരുന്നില്ല. വലിയ അളവില്‍ ഭീകരര്‍ കൊല്ലപ്പെട്ടു എന്നായിരുന്നു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നത്. ബാലാകോട്ട് വ്യോമാക്രമണത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട സഹചര്യത്തില്‍ കൂടിയാണ് പ്രതിരോധമന്ത്രിയുടെ വിശദീകരണം.

ബാലാകോട്ട് വ്യോമാക്രണത്തില്‍ 250 ഭീകരവാദികള്‍ കൊല്ലപ്പെട്ടന്നായിരുന്നു നേരത്തെ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതികരിച്ചത്. എന്നാല്‍ തങ്ങള്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുത്തിട്ടില്ലെന്നായിരുന്നു വ്യോമസേന മേധാവിയുടെ പ്രതികരണം. നേരത്തെ, ബാലാക്കോട്ട് വ്യോമാക്രമണത്തിന് തെളിവു ചോദിക്കുന്ന കോണ്‍ഗ്രസിന്റെ നിലപാടിനെ സമയം നഷ്ടപ്പെടുത്തുന്ന വ്യായാമം എന്ന് പറഞ്ഞ്‌ കേന്ദ്ര മന്ത്രി വി.കെ സിംഗ് തള്ളിക്കളഞ്ഞിരുന്നു. കൃത്യമായ വിവരം അറിയേണ്ടവര്‍ക്ക് പാക്കിസ്ഥാനിൽ പോയി എണ്ണമെടുത്ത് വരാമെന്നായിരുന്നു ആഭ്യന്തര വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് വിഷയത്തില്‍ പ്രതികരിച്ചത്.

അതേസമയം, ബാലാക്കോട്ട് ആക്രമണത്തില്‍ തീവ്രവാദികളെയാണോ അതോ മരങ്ങളെയാണോ പിഴുതെറിഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത്‍സിംഗ് സിദ്ദു പരിഹസിച്ചു. . ബാലാക്കോട്ട് പ്രത്യാക്രമണത്തിൽ 250 ഭീകരരെ വധിച്ചെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ പറഞ്ഞതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ സിദ്ദുവിന്‍റെ പരിഹാസം. ബാലാക്കോട്ട് ആക്രമണം തെരഞ്ഞെടുപ്പ് ഗിമ്മിക്കാണോ? തീവ്രവാദികളെയാണോ അതോ മരങ്ങളെയാണോ ആക്രമണത്തിലൂടെ പിഴുതെറിഞ്ഞത്? സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും രാജ്യം പോലെ വിശുദ്ധമാണ് സൈന്യവുമെന്നും സിദ്ദുവിന്‍റെ ട്വീറ്റിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *